പക്ഷിപ്പനി: കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിയന്ത്രണവും പരിശോധനയും ശക്തമാക്കും
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.ഈ സാഹചര്യത്തില്‍ തുടർനടപടികള്‍ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു.
പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങള്‍ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്.

കോട്ടയം ജില്ലയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയില്‍ പ്രവർത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല.


